India

പത്താന്‍ക്കോട്ട് ഭീകരാക്രമണം: മോക്ക് ഡ്രില്‍ നടത്തിയത് പാക്ക് വ്യോമതാവളത്തില്‍

ന്യൂഡല്‍ഹി: പത്താന്‍ക്കോട്ട് ഭീകരാക്രമണത്തിനു മുന്നോടിയായി ഭീകരര്‍ മോക്ക് ഡ്രില്‍ നടത്തിയത് പാക്കിസ്ഥാനിലെ ഒരു വ്യോമതാവളത്തിലെന്ന് സൂചനകള്‍. ഇതിന് പാക്ക് സൈന്യത്തിന്റെയും ചാരസംഘടനയായ ഐഎസ്‌ഐയുടെയും പിന്തുണയുണ്ടായുരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

രഹസ്യാന്വേഷണ ഏജന്‍സികള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഭീകരര്‍ക്ക് വ്യോമസേന താവളത്തിലെ സുരക്ഷയെ മറികടന്ന് എങ്ങനെ അകത്തുകടക്കാമെന്നും ആക്രമണത്തിന്റെ രീതിയെക്കുറിച്ചും അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിക്കേണ്ടതിനെക്കുറിച്ചും വ്യക്തമായ പരിശീലനം ലഭിച്ചിരുന്നു.

കൃത്യമായ പരിശീലനം ലഭിക്കാതെ 24 കിലോമീറ്റര്‍ ചുറ്റളവില്‍ 2000 ഏക്കറിലുള്ള വ്യോമസേനാ താവളത്തിലോക്ക് ഭീകരര്‍ക്ക് കടക്കാനാവില്ല. 4050 കിലോഗ്രാം വെടിയുണ്ടകളും നിരവധി സ്‌ഫോടക വസ്തുക്കളുമായാണ് ഭീകരര്‍ പത്താന്‍കോട്ടേക്ക് എത്തിയത്. ഭീകരുടെ കൈവശമുണ്ടായിരുന്ന തോക്കുകള്‍ പാക്കിസ്ഥാന്‍ നിര്‍മ്മിതമാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button