India

മോദിയുടേത് മുതലക്കണ്ണീരെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തലക്കണ്ണീരാണെന്നു കോണ്‍ഗ്രസ്. പ്രധാനമന്ത്രിയെ ബഹുമാനിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മുതലക്കണ്ണീര്‍ രോഹിതിന്റെ ജീവന്‍ തിരിച്ചുനല്‍കില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

പ്രശ്നത്തിലെ ഇരകള്‍ക്ക് നീതി ലഭിക്കാന്‍ ഇടപെടുകയാണ് അദ്ദേഹം ചെയ്യേണ്ടതെന്നും സംഭവത്തിലെ കുറ്റവാളികള്‍ക്കെതിരേ സ്വീകരിച്ച നടപടികളെക്കുറിച്ച് മോദിക്ക് പറയാന്‍ സാധിക്കാതെ വന്നതോടെ രാജ്യത്തെ നിരാശപ്പെടുത്തിയിരിക്കുകയാണെന്നും സുര്‍ജേവാല കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി മുതലക്കണ്ണീരിലൂടെ സ്മൃതി ഇറാനി, ബന്ദാരു ദത്താത്രേയ, ഹൈദരാബാദ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ എന്നിവര്‍ക്കെതിരേ പ്രതീക്ഷിച്ചിരുന്ന നടപടികള്‍ക്കുമേല്‍ വെള്ളം കോരി ഒഴിച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button