India

രോഹിത്തിന്റെ കുടുംബം ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയുടെ 8 ലക്ഷം നിരസിച്ചു

ഹൈദരാബാദ്: ഹൈദരാബാദ് യൂണിവേഴ്‌സിറ്റി രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് പ്രഖ്യാപിച്ച എട്ട് ലക്ഷം രൂപയുടെ ധനസഹായം രോഹിതിന്റെ കുടുംബം നിരസിച്ചു. രോഹിതിന്റെ സഹോദരി നീലിമ പറഞ്ഞത് രോഹിത്തിന്റെ ജീവനെടുത്ത യൂണിവേഴ്‌സിറ്റി എട്ട് കോടി രൂപ നല്‍കിയാലും അത് സ്വീകരിക്കില്ലെന്നാണ്. രോഹിതിന്റെ കുടുംബാംഗങ്ങള്‍ സംഭവത്തില്‍ പ്രധാനമന്ത്രിയും സ്മൃതി ഇറാനിയും പ്രതികരിക്കാന്‍ അഞ്ച് ദിവസം വൈകിയതിനെതിനെ വിമര്‍ശിച്ചു.

ഇന്ന് യൂണിവേഴ്‌സിറ്റിയില്‍ രോഹിത്തിന്റെ അമ്മയും സഹോദരി നീലിമയും സഹോദരന്‍ രാജുവും എത്തി. രോഹിതിന്റെ സഹോദരന്‍ മരണത്തിന്റെ് ഉത്തരവാദികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പറഞ്ഞു. രോഹിത്തിന്റെ മരണത്തിന്റെ ഉത്തരവാദിയായ എ.ബി.വി.പി നേതാവ് സുശീല്‍ കുമാര്‍, യൂണിവേഴ്‌സിറ്റി വി.സി അപ്പാ റാവു എന്നിവരുള്‍പ്പെടെ എല്ലാവര്‍ക്കുമെതിരെ നടപടി എടുക്കണമെന്ന് കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. രോഹിത്ത് ആത്മഹത്യ ചെയ്യാന്‍ മാത്രം ഭീരുവായിരുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ക്യാമ്പസില്‍ നിരാഹാരം അനുഷ്ടിച്ച വിദ്യാര്‍ത്ഥികളെ ആശുപത്രിയിലേക്ക് മാറ്റിയതിനാല്‍ പകരം മറ്റ് വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ നിരാഹാരമിരിയ്ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button