Sports

ധോണി ചതിച്ചു, യുവരാജിന് ഇത്തവണയും ബാറ്റിംഗ് കിട്ടിയില്ല

മെല്‍ബണ്‍: യുവരാജിന്റെ ബാറ്റിംഗ് കാണാമെന്ന ആരാധകരുടെ മോഹത്തിന് രണ്ടാം ടി20യിലും തിരിച്ചടി. യുവരാജിന് ഇത്തവണയും ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. രണ്ട് വിക്കറ്റുകള്‍ 16 ഓവറിനുള്ളില്‍ വീണെങ്കിലും നാലാമനായി യുവരാജിന് പകരം ധോണി തന്നെയായിരുന്നു ഇറങ്ങിയത്. മത്സരത്തില്‍ ഒമ്പത് പന്തില്‍ 16 റണ്‍സായിരുന്നു ധോണിയുടെ സംഭാവന. മൂന്ന് വിക്കറ്റിന് 184 റണ്‍സാണ് ഇന്ത്യ മത്സരത്തില്‍ നേടിയത്. രോഹിത്ത് ശര്‍മ്മയും വിരാട് കോഹ്ലിയും അര്‍ധ സെഞ്ച്വറി നേടിയ മത്സരത്തില്‍ ശിഖര്‍ ധവാനും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. രോഹിത്ത് 47 പന്തില്‍ 60 റണ്‍സും കോഹ്ലി 33 പന്തില്‍ 59 റണ്‍സും നേടി. ധവാനാകട്ടെ 42 റണ്‍സാണ് എടുത്തത്.

യുവരാജിന് നേരത്തെ ഇന്ത്യ ജയിച്ച ഒന്നാം ടി20യിലും ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയില്ല. സുരേഷ് റെയ്‌നയായിരുന്നു അന്ന് നാലാമനായി ഇറങ്ങിയത്. മികച്ച പ്രകടനമാണ് മത്സരത്തില്‍ റെയ്‌ന കാഴ്ച്ച വെച്ചത്. മത്സരത്തില്‍ യുവരാജിന്റെ സംഭാവന ഒരോവറും ഒരു ക്യാച്ചുമാണ്. യുവരാജ് ടീം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത് ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ്. യുവരാജ് മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ മാര്‍ച്ചില്‍ നടക്കാനിരിയ്ക്കുന്ന ടി20 ലോകകപ്പില്‍ ഇടം ലഭിയ്ക്കുകയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button