Kerala

ലൈംഗിക ബന്ധത്തിന്റെ തെളിവുകള്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാമെന്ന് സോളാര്‍ കമ്മീഷന്‍

കൊച്ചി: പതിമൂന്ന് ഉന്നത രാഷ്ട്രീയ നേതാക്കളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന്റെ തെളിവുകള്‍ മുദ്രവെച്ച രണ്ട് കവറുകളില്‍ അതീവ രഹസ്യമായി സമര്‍പ്പിക്കാന്‍ സരിത എസ് നായര്‍ക്ക് സോളാര്‍ കമ്മീഷന്‍ അനുമതി നല്‍കി. സരിതയുടെ ആവശ്യപ്രകാരം തന്നെയാണ് കമ്മീഷന്റെ ഈ തീരുമാനം.

ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന്റെ തെളിവുകള്‍ രഹസ്യമായി നല്‍കാമെന്നും, മൊഴി അടച്ചിട്ട കോടതി മുറിയില്‍ രഹസ്യമായി രേഖപ്പെടുത്തണമെന്നും സരിത കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തെളിവുകള്‍ രഹസ്യമായി നല്‍കാന്‍ മാത്രം കമ്മീഷന്‍ അനുവദിക്കുകയായിരുന്നു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നു പറയുന്ന 13 ഉന്നത നേതാക്കളുടേയും പേരുകളും വിവരങ്ങളും നല്‍കണം. രണ്ട് കവറുകളിലായി വേണം ഇത് നല്‍കാന്‍. ഒരു കവറില്‍ ലൈംഗികാരോപണങ്ങളും മറ്റൊന്നില്‍ രേഖകളും നല്‍കണം. കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ ഇപ്രകാരമാണ്. ഈ തെളിവുകള്‍ സരിത സമര്‍പ്പിച്ചാല്‍ അടച്ചിട്ട മുറിയില്‍ രഹസ്യ മൊഴി രേഖപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. സരിതയുമായി ബന്ധപ്പെട്ട 13 രാഷ്ട്രീയ നേതാക്കള്‍ ആരെന്ന് മുന്‍പ് കത്തിലൂടെ പുറത്തു വന്നിരുന്നു.

ബുധനാഴ്ചത്തെ തെളിവെടുപ്പ് മാറ്റിവെച്ച് കോയമ്പത്തൂരിലേക്ക് പോകാന്‍ കമ്മീഷന്‍ സരിതയ്ക്ക് അനുമതി നല്‍കി. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ഹാജരാക്കുന്നതിനു വേണ്ടിയാണിത്. വ്യാഴാഴ്ച കമ്മീഷനു മുന്‍പാകെ ഹാജരാകണമെന്നും ജസ്റ്റിസ് ശിവരാജന്‍ നിര്‍ദ്ദേശിച്ചു. രഹസ്യമൊഴി എടുക്കാമെങ്കില്‍ ലൈംഗികാരോപണങ്ങള്‍ കമ്മീഷന്‍ മുന്‍പാകെ വെളിപ്പെടുത്താന്‍ തയ്യാറാണെന്ന് സരിത രാവിലെ അറിയിച്ചിരുന്നു. ആരോപണങ്ങള്‍ സ്വകാര്യതയാണ്. ഇത് തുറന്ന കോടതിയില്‍ ചര്‍ച്ച ചെയ്യാനാകാത്തതാണെന്നും സരിത വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button