Kerala

ഫ്‌ളാറ്റ് കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍

തൃശൂര്‍: മുഖ്യപ്രതി റഷീദ് അയ്യന്തോള്‍ ഫ്ളാറ്റ് കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തി. റഷീദ് പൊലീസിന് മൊഴി നല്‍കിയത് കൊല്ലപ്പെട്ട സതീശനെ ക്രൂരമായി മര്‍ദിക്കുമ്പോള്‍ കെപിസിസി മുന്‍ സെക്രട്ടറി എം.ആര്‍ രാംദാസും മുറിയിലുണ്ടായിരുന്നുവെന്നാണ്. രാംദാസ് യുവാവ് കൊല്ലപ്പെടുന്നതിന്റെ തലേദിവസം തന്നെ ഫ്ളാറ്റില്‍ എത്തിയിരുന്നു. റഷീദിന്റെ മൊഴിയില്‍ വ്യക്തമാകുന്നത് ശാശ്വതിക്കൊപ്പം മദ്യപിക്കുകയും നൃത്തം ചെയ്യുകയും ചെയ്ത രാംദാസ്, സതീശിനെ കൃഷ്ണപ്രസാദ് മര്‍ദ്ദിക്കുന്നത് നോക്കിയിരുന്നുവെന്നാണ്.

അബോധാവസ്ഥയിലായ സതീശന്‍ വെള്ളം ചോദിച്ചപ്പോള്‍ സതീശന്റെ ദേഹത്ത് കയറി നിന്ന് റഷീദ് മുഖത്തേക്ക് മൂത്രം ഒഴിച്ചു. പൊലീസ് പറയുന്നത് സതീശന്‍ മരിച്ചതറിഞ്ഞ് ആദ്യം പ്രതികള്‍ അഭയം തേടിയത് എം ആര്‍ രാംദാസിന്റെ അടുത്തായിരുന്നുവെന്നും ഇതിന് വ്യക്തമായ തെളിവുണ്ടെന്നുമാണ്. രാംദാസാണ് കൊലപാതകത്തിന് ശേഷം റഷീദിനും കാമുകി ശാശ്വതിക്കും രക്ഷപ്പെടാനുള്ള മാര്‍ഗം ഉപദേശിച്ചത്. അറസ്റ്റിലായ സുഹൃത്ത് കൃഷ്ണ പ്രസാദിനോട് കൊലപാതക കുറ്റം ഏറ്റെടുത്ത് കീഴടങ്ങിയാല്‍ എല്ലാവിധ സഹായങ്ങളും ചെയ്ത് നല്‍കാമെന്ന് രാംദാസ് ഉറപ്പും നല്‍കിയിരുന്നു.

റഷീദിന്റെ മൊബൈലിലും ഐ പാഡിലും സതീശനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. മര്‍ദ്ദനം നടന്നത് ശാശ്വതിയും റഷീദും തമ്മിലുള്ള അവിഹിത ബന്ധവും റഷീദിന്റെ ഗുണ്ടാ ബന്ധങ്ങളും സതീശ് തന്റെ സുഹൃത്തുക്കളോട് പറഞ്ഞതിനാണ്. ഫ്ളാറ്റില്‍ നടക്കുന്ന എന്തൊക്കെ കാര്യങ്ങളാണ് പറഞ്ഞതെന്ന് സതീശനോട് ചോദിച്ചറിഞ്ഞ റഷീദ് ഫ്ളാറ്റിലെ രഹസ്യങ്ങളെല്ലാം ചോര്‍ന്നുവെന്ന സംശയത്തില്‍ സതീശനെ വെള്ളവും ഭക്ഷണവും നല്‍കാതെ കക്കൂസില്‍ പൂട്ടിയിട്ടു. കൃഷ്ണപ്രസാദിനെ നിരീക്ഷണത്തിന് ചുമതലപ്പെടുത്തുകയും ചെയ്തു. ശാശ്വതി ഈ ദിവസങ്ങളിലെല്ലാം റഷീദിന്റെ ഫ്ളാറ്റിലുണ്ടായിരുന്നു.

റഷീദ് കൊലപാതകത്തിനുശേഷം മഹാരാഷ്ട്ര, കര്‍ണാടക, കാശി, ആഗ്ര, തിരുപ്പതി, ഡല്‍ഹി എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷം രാംദാസിന്റെ അറസ്റ്റോടെയാണ് കോടതിയില്‍ എത്തി കീഴടങ്ങിയത്. ഇയാളുടെ മേല്‍ ചുമത്തിയിരിക്കുന്നത് നിലവില്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചു, തെളിവ് നശിപ്പിച്ചു എന്നീ കുറ്റങ്ങളാണ്. രാംദാസിനെതിരെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കൊലക്കുറ്റത്തിന് കേസെടുക്കും. രാംദാസിനും റഷീദിനുമെതിരെ കാപ്പ ചുമത്താനും നീക്കമുണ്ട്. കേസിന്റെ അന്വേഷണം നടത്തുന്നത് തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ കെ.ജി സൈമണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button