Kerala

പെണ്‍കുട്ടിയെ ചുട്ടുകൊന്ന് യുവാവ് ജീവനൊടുക്കിയ സംഭവം:ആദര്‍ശിന്റെ ബന്ധുക്കള്‍ പറയുന്നത്

കൊല്ലം•കോട്ടയം എസ്.എം.ഇയില്‍ മുന്‍ കാമുകിയായ പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി യുവാവിന്റെ ബന്ധുക്കള്‍. സംഭവത്തില്‍ ആദര്‍ശിനെ മാത്രം കുറ്റപ്പെടുത്തരുതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ആദര്‍ശും ലക്ഷ്മിയും നേരത്തെ തീവ്രപ്രണയത്തിലായിരുന്നു. കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ ആദര്‍ശിന്‍റെ സിം കാര്‍ഡും പുസ്തകങ്ങളുമാണ് ലക്ഷ്മി ഉപയോഗിച്ചിരുന്നത്. ഒരിക്കല്‍ ലക്ഷ്മി നീണ്ടകരയിലെ ആദര്‍ശിന്റെ വീട്ടിലെത്തിയിരുന്നു. വിവാഹം നടത്തി നല്‍കാമെന്ന് പറഞ്ഞാണ് രക്ഷിതാക്കള്‍ ലക്ഷ്മിയെ തിരിച്ചുകൊണ്ടുപോയത്. പിന്നീട് ലക്ഷ്മിയുടെ വീട്ടുകാര്‍ ഹരിപ്പാട് പോലീസില്‍ പരാതി നല്‍കി ആദര്‍ശിനെ കൊണ്ട് ഇനി ശല്യം ചെയ്യില്ലെന്ന് എഴുതിവാങ്ങുകയും ചെയ്തിരുന്നു.

ഇതിന് ശേഷം കഴിഞ്ഞ മാസം ആലപ്പാട് സ്വദേശിനിയുമായി ആദര്‍ശിന്റെ വിവാഹം തീരുമാനിച്ചു. വിവാഹനിശ്ചയത്തിന് മൂന്നു ദിവസം ശേഷിക്കേ, ലക്ഷ്മി ആ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ തീരുമാനിച്ചതാണെന്നും പറഞ്ഞു. തുടര്‍ന്ന് വിവാഹം മുടങ്ങി. ലക്ഷ്മിയില്‍ പിന്നെയുണ്ടായ മാറ്റം ആദര്‍ശിനെ തകര്‍ത്തുവെന്നും ഇതാകാം പ്രകോപനത്തിന് കാരണമെന്നും ബന്ധുക്കള്‍ പറയുന്നു.

ആദര്‍ശിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം വൈകീട്ട് ആറു മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സുനീതന്‍ കുമാരി ദമ്പതിമാരുടെ നാലു മക്കളില്‍ ഇരട്ടകളില്‍ ഒരാളാണ് ആദര്‍ശ്. കൂടെപിറപ്പായ സഹോദരന്‍ അഖില്‍ റെയില്‍വേ ഉദ്യോഗസ്ഥനാണ്. മറ്റു രണ്ട് സഹോദരങ്ങള്‍ വിദേശത്താണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button