KeralaLatest NewsNews

വെള്ളവുമില്ല, നല്ല ഭക്ഷണവുമില്ല, പിന്നെന്ത് മണ്ണാങ്കട്ടയാണ് കൊടുക്കുന്നത്; സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പ്രമുഖ നടന്‍

കൊച്ചി: വെള്ളവുമില്ല, നല്ല ഭക്ഷണവുമില്ല, പിന്നെന്ത് മണ്ണാങ്കട്ടയാണ് കൊടുക്കുന്നത്, സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് നടന്‍ ശ്രീനിവാസന്‍.  ജനങ്ങള്‍ക്ക് നല്‍കേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും കൊടുക്കാതെ പിന്നെന്താണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്റെ വിമര്‍ശനം. മനുഷ്യന് നിലനില്‍ക്കണമെങ്കില്‍ ഭക്ഷണം ആവശ്യമാണ്. നല്ല ഭക്ഷണം കൊടുക്കാന്‍ ഏതെങ്കിലും തല്ലിപൊളികള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടുണ്ടോയെന്നും ശ്രീനിവാസന്‍ കുറ്റപ്പെടുത്തുന്നു.

ഏറണാകുളത്തെ ജനങ്ങള്‍ കുടിക്കുന്നത് പെരിയാറിലെ വെളളമാണ്. നല്ലവെള്ളം ഇപ്പോഴും അവര്‍ക്ക് ലഭിക്കുന്നില്ല. ക്ലോറിനേഷന്‍ എന്നു പറയുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാങ്കേതിക വിദ്യയാണ് ഇപ്പോഴും നടപ്പാക്കി കൊണ്ടിരിക്കുന്നതെന്ന് വാട്ടര്‍ അതോറിറ്റി പറയുന്നതും, ആളുകളെ കൊണ്ട് കുടിപ്പിക്കുന്നതും. വിഷം ഉള്ള ഭക്ഷണം വേണ്ട രീതിയില്‍ പരിശോധിക്കാനുള്ള ആളുകളുണ്ട്, സംവിധനങ്ങളുണ്ട്. പക്ഷേ അത് കാര്യമായ രീതിയില്‍ നടന്നിട്ടില്ലെന്നും ശ്രീനിവാസന്‍ ആരോപിക്കുന്നു.

രണ്ട് ലക്ഷത്തോളം പേരാണ് ഈ എറണാകുളത്ത് ഡയലാസിസിന് വിധേയരായിരിക്കുന്നത്. 50 ലക്ഷത്തോളം പേര്‍ ഈ വെള്ളം കുടിക്കുന്നുണ്ട്. റെഡ് കാറ്റഗറിയില്‍ പെട്ട എത്രയോ ഫാക്ടറികള്‍ ഇതിന്റെ കരയിലുണ്ട്. അവിടെ നിന്നുള്ള രാസമാലിന്യങ്ങള്‍ പെരിയാറിലേക്കാണ് ഒഴുക്കി വിടുന്നത്. അപ്പോള്‍ വെള്ളവുമില്ല, ഭക്ഷണവുമില്ല. പിന്നെന്ത് മണ്ണാങ്കട്ടയാണ് ഈ ഈ ഗവണ്‍മെന്റ് കൊടുക്കുന്നതെന്ന് ശ്രീനിവാസന്‍ കുറ്റപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button