Latest NewsNewsInternational

പ്രതികാരം തീർക്കാനെത്തിയവർക്കും മരണം, കൊല്ലപ്പെട്ടത് 400 ഓളം ഭീകരർ: സേനയ്ക്ക് മുന്നിൽ അടിപതറി താലിബാൻ

കാബൂൾ: അഫ്‌ഗാനിസ്ഥാൻ കീഴടക്കിയെന്ന് അഹങ്കരിക്കുന്ന താലിബാന് തിരിച്ചടി. കാബൂൾ കീഴടക്കിയ ശേഷം താലിബാന് നഷ്ടമായത് 400 ഓളം ഭീകരരെയാണ്. അഹമ്മദ് മസൂദിന്റെ കീഴിലുള്ള പ്രതിരോധ സേന 35 താലിബാനികളെ കൊലപ്പെടുത്തി. പഞ്ച്ഷീർ താഴ്വരയിൽ നടന്ന ഏറ്റുമുട്ടലിലാണ് സൈന്യം ഭീകരരെ കൊലപ്പെടുത്തിയത്. പഞ്ച്ഷീർ താഴ്വര കീഴടക്കാൻ താലിബാന് ഇതുവരെ സാധിച്ചിട്ടില്ല. താലിബാൻ പോരാളികൾ താഴ്വരയെ വളഞ്ഞിട്ടുണ്ടെങ്കിലും സേനയ്ക്ക് മുന്നിൽ മുട്ടുകുത്തേണ്ട അവസ്ഥയാകും ഉണ്ടാവുകയെന്നാണ് റിപ്പോർട്ടുകൾ.

നേരത്തെ, ബാഗ്ലാനിൽ മുൻ അഫ്ഗാൻ സർക്കാരിന്റെ പ്രതിരോധ സഖ്യവും താലിബാനും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 305 ഓളം താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരം തീർക്കാൻ ഇറങ്ങിത്തിരിച്ച താലിബാന് നഷ്ടമായത് ജില്ലാ തലവൻ അടക്കം 50 ഓളം അംഗങ്ങളുടെ ജീവനായിരുന്നു. അഫ്ഗാനിലെ ഫജ്റ് മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് താലിബാന്റെ ജില്ലാ തലവനും കൂട്ടാളികളും അടക്കം കൊല്ലപ്പെട്ടെന്നാണ് വിവരം.

Also Read:‘യേശുവിനെ അറിയാത്ത ക്രിസ്ത്യാനികൾക്ക് ഉപകാരപ്പെടും’: വൈദികന്റെ വാക്കുകൾ ഏറ്റെടുത്ത് മിഥുൻ മാനുവൽ തോമസ്

മുൻ അഫ്ഗാൻ സൈന്യത്തിനൊപ്പം പ്രാദേശിക ഗോത്ര നേതാക്കളും ജനങ്ങളുമുണ്ട്. കഴിഞ്ഞദിവസമായിരുന്നു സൈന്യം ബാഗ്ലാൻ പ്രവിശ്യ പിടിച്ചടക്കിയത്. താലിബാന്റെ പക്കൽ ഉണ്ടായിരുന്ന ആയുധങ്ങളും സൈന്യം കീഴടക്കി. ഇവിടെ നടന്ന ഏറ്റുമുട്ടലിൽ താലിബാന്റെ മുന്നൂറിലധികം ഭീകരരെ സൈന്യം വധിച്ചിരുന്നു. താലിബാന്റെ കയ്യിൽനിന്ന് വടക്കൻ അഫ്ഗാനിസ്ഥാനിലെ മൂന്ന് ജില്ലകൾ അഫ്ഗാൻ പ്രതിരോധസേന തിരിച്ചുപിടിച്ചു. പഞ്ച്ഷീറിന്റെ വടക്ക് ഭാഗത്തുള്ള ബഗ്‌ലാൻ പ്രവിശ്യയിലെ ദേഹ് സാലിഹ്, ബാനോ, പുൽ-ഹെസർ എന്നീ ജില്ലകളാണ് താലിബാൻ ഭീകരരിൽ നിന്നും സേന തിരിച്ച് പിടിച്ചത്. ഇവിടെ നടന്ന ഏറ്റുമുട്ടലിലും താലിബാന് 40 ഓളം അംഗങ്ങളെ നഷ്ടമായിരുന്നു. ഇതോടെ, താലിബാന് ഇതുവരെ നഷ്ടമായത് 400 ഓളം പ്രവർത്തകരെയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button