തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമർശനവുമായി പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. റോഡിലെ കുഴികളിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉന്നയിച്ചതിന് പിന്നാലെയാണ് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി രംഗത്തെത്തിയത്. പ്രതിപക്ഷ നേതാവ് എന്തിനാണ് കേന്ദ്രത്തിന്‍റെ വക്കാലത്തെടുക്കുന്നതെന്ന് മന്ത്രി ചോദിച്ചു.
‘ടെന്‍ഡറും പ്രീമണ്‍സൂണ്‍ വര്‍ക്കും വൈകിയിട്ടില്ല. പ്രതിപക്ഷനേതാവായിരിക്കെ ചെന്നിത്തല പി. ഡബ്ല്യു.ഡിയെ കുറ്റപ്പെടുത്തിയില്ല. തനിക്കുമാത്രമേ വിവരമുള്ളെന്നാണ് സതീശന്‍റെ വിചാരം. സതീശന്‍ മനസിലെ കുഴികള്‍ അടയ്ക്കണം’- മന്ത്രി.
Read Also: സംസ്ഥാനത്തെ മലയോരമേഖലകളില്‍ പെയ്യുന്ന കനത്തമഴയില്‍ അണക്കെട്ടുകള്‍ നിറയുന്നു
അതേസമയം, വാചകക്കസർത്ത് കൊണ്ടോ ഇൻസ്റ്റഗ്രാം റീൽസ് കൊണ്ടോ റോഡിലെ കുഴിയടക്കാനാവില്ലെന്നും റോഡും തോടും തിരിച്ചറിയാനാവാത്ത അവസ്ഥയാണെന്നും യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. റോഡുകളിലെ കുഴിയടയ്ക്കാൻ ഉടൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വാഴ നടൽ സമരം മുസ്ലിം ലീഗ് ഇന്ന് സംഘടിപ്പിച്ചിരുന്നു.
Post Your Comments