ErnakulamKeralaCinemaNattuvarthaMollywoodLatest NewsNewsEntertainment

കൊച്ചിയിൽ നിർമ്മാതാവിനെ ഹണി ട്രാപ്പിൽ കുരുക്കി: നഗ്ന ദൃശ്യം പകർത്തി കോടികൾ തട്ടിയെടുത്തതായി പരാതി

കൊച്ചി: സിനിമാ നിർമ്മാതാവിനെ ഹണി ട്രാപ്പിൽ കുരുക്കി നഗ്ന ദൃശ്യം പകർത്തി കോടികൾ തട്ടിയെടുത്തതായി പരാതി.നിർമ്മാതാവിനെ എറണാകുളത്തെ പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ വിളിച്ചു വരുത്തി നഗ്നദൃശ്യങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി ഒന്നരക്കോടിയിലേറെ രൂപ തട്ടിയെടുത്തതായാണ് പരാതി.

നിരവധി മലയാളം സിനിമകളുടെ നിർമ്മാതാവായ തൃശൂർ സ്വദേശിക്കാണ് ഹണി ട്രാപ്പിൽ പണം നഷ്ടമായത്. 1.70 കോടി രൂപ പ്രതികൾ തട്ടിയെടുത്തതായും, ഭീഷണി സഹിക്കാനാവാതെ വന്നതോടെ പോലീസിൽ‌ പരാതി നൽകുകയായിരുന്നു എന്നും നിർമ്മാതാവ് വ്യക്തമാക്കി.

നിശ്ചയിച്ച സമയത്ത് തന്നെ വിഴിഞ്ഞത്ത് കപ്പൽ എത്തിക്കും: മന്ത്രി അഹമ്മദ് ദേവർകോവിൽ

സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേർക്കെതിരെ തൃശൂർ‌ ഒല്ലൂരിൽ പോലീസിനു പരാതി നൽകി. കോട്ടയം കോരുത്തോട് സ്വദേശി റെജി ജോർജ് മേരിദാസ് (54), കാസർകോട് സ്വദേശി മൊയ്ദീൻ, തൃശൂർ ഇഞ്ചക്കുണ്ട് സ്വദേശി ബേബി മാത്യു (60), എറണാകുളം പച്ചാളം സ്വദേശി സാദിഖ് മേത്തലകത്ത് (40), തൃശൂർ വിയ്യൂർ സ്വദേശി അജിനി സണ്ണി (34) എന്നിവർക്കെതിരെയാണ് നിർമ്മാതാവ് പരാതി നൽകിയിട്ടുള്ളത്.

സംഭവത്തിൽ അജിനി സണ്ണി എന്ന യുവതിയും മറ്റു രണ്ടു പേരും പരാതിക്കാരനായ നിർമ്മാതാവിന്റെ സ്ഥാപനത്തിലെ ജീവനക്കാരും ഒരാൾ മുൻ ബിസിനസ് പങ്കാളിയുമാണ്. ഈ സമയം, അജിനി സണ്ണിയ്ക്ക് നിർമ്മാതാവ് പലപ്പോഴായി സാമ്പത്തിക സഹായം നൽകുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ, ഇടപ്പള്ളിയിലെ ആഡംബര ഹോട്ടലിൽ മുറിയെടുത്തു കാണണമെന്നു യുവതി ആവശ്യപ്പെടുകയായിരുന്നു. മുറിയിലെത്തിയതും പ്രതികൾ ബലമായി നഗ്ന ദൃശ്യങ്ങൾ പകർത്തി പണം ആവശ്യപ്പെടുകയായിരുന്നു.

പ്ലസ് ടു വിദ്യാർഥിയുടെ ആത്മഹത്യയിൽ അധ്യാപിക അറസ്റ്റിൽ, അധ്യാപികയുടെ ഫോണിൽ കുട്ടിയുമൊത്തുള്ള ഫോട്ടോകൾ, അറസ്റ്റ്

ഭയം മൂലം പലപ്പോഴായി പ്രതികൾക്ക് 1.70 കോടി രൂപ നൽകിയെന്നും സാമ്പത്തികമായി തകർന്നതോടെ പൊലീസിൽ പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു എന്നും നിർമ്മാതാവ് വ്യക്തമാക്കി. അതേസമയം, ഭരണമുന്നണിയിലെ ഒരു എംഎൽഎയുമായി പ്രതികളിൽ ഒരാൾക്കുള്ള ബന്ധം മൂലം പോലീസ് കേസെടുക്കുന്നില്ലെന്നും പരാതിക്കാരൻ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button