Latest NewsUAENewsInternationalGulf

ചെറുകിട സ്ഥാപനങ്ങളിൽ സ്വദേശിവത്ക്കരണമില്ല: അറിയിപ്പുമായി യുഎഇ

അബുദാബി: രാജ്യത്തെ ചെറുകിട സ്ഥാപനങ്ങളിൽ സ്വദേശിവത്ക്കരണം നടത്താൻ പദ്ധതിയില്ലെന്ന് യുഎഇ. മാനവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സ്വതന്ത്ര വ്യാപാര മേഖലയിൽ (ഫ്രീസോൺ) പ്രവർത്തിക്കുന്ന കമ്പനികൾക്കും ഇളവ് നൽകിയിട്ടുണ്ട്. 50 ജീവനക്കാരിൽ കൂടുതലുള്ള സ്ഥാപനങ്ങളിലെ വിദഗ്ധ തസ്തികകളിൽ വർഷത്തിൽ 2% വീതം സ്വദേശിവൽക്കരണം നടപ്പാക്കണമെന്നാണ് നിയമം. യുഎഇയിൽ സ്വദേശിവത്ക്കരണ പദ്ധതിയായ നാഫിസ് നടപ്പാക്കാത്ത കമ്പനികൾക്കെതിരെ നടപടി കർശനമാക്കിയതായി മാനവശേഷി, സ്വദേശിവത്ക്കരണ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

Read Also: അവശ്യ മരുന്നുകളുടെ വിലയിലുണ്ടായ വർദ്ധനവിനെ പ്രതിരോധിക്കാൻ പുതിയ നടപടി, 128 മരുന്നുകളുടെ വില പുതുക്കി

2022ൽ 2% സ്വദേശികളെ നിയമിക്കാത്ത 109 കമ്പനികൾക്ക് പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു. മൊത്തം 40 കോടി ദിർഹമാണ് സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തിയത്. ഓരോ വർഷവും 2% വീതം വർധിപ്പിച്ച് 2026നകം അനുപാതം 10% ആക്കി ഉയർത്തണമെന്നാണ് നിർദേശം. നിയമം ലംഘിച്ച കമ്പനികൾക്ക് ഒരു സ്വദേശിക്ക് മാസത്തിൽ 6000 ദിർഹം വീതം വർഷത്തിൽ 72,000 ദിർഹം ആണ് പിഴ ഈടാക്കിയത്. ജീവനക്കാരുടെ എണ്ണത്തിന് ആനുപാതികമായി പിഴ വർദ്ധിക്കും. 9,293 കമ്പനികൾ സ്വദേശിവൽക്കരണ നിയമം പാലിച്ചതായി ഇമാറാത്തി ടാലന്റ് കോംപെറ്റിറ്റീവ്നസ് കൗൺസിൽ അറിയിച്ചു.

വ്യാജ സ്വദേശിവത്ക്കരണത്തിലൂടെ സർക്കാർ ആനുകൂല്യം പറ്റുന്ന കമ്പനിക്ക് ആളൊന്നിന് 20,000 മുതൽ ഒരു ലക്ഷം ദിർഹം വരെയാണ് പിഴ ചുമത്തിയത്.

Read Also: ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ പ്രത്യേക ക്യാമറ: നടപടിയുമായി അധികൃതർ

shortlink

Related Articles

Post Your Comments

Related Articles


Back to top button