Latest NewsNewsIndia

ബി.ടെക്ക് വിദ്യാര്‍ത്ഥിയുടെ കൊല: ബിബിഎ വിദ്യാര്‍ത്ഥിനിയടക്കമുള്ള സംഘം അറസ്റ്റില്‍

ഇന്‍ഡോര്‍: ബി.ടെക് വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു. സംഭവത്തില്‍ 19 വയസുള്ള വിദ്യാര്‍ത്ഥിനിയടക്കം നാലുപേരെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് ഇന്‍ഡോറിലെ വിജയ് നഗര്‍ ഭാഗത്താണ് സംഭവം. ബി.ടെക് വിദ്യാര്‍ത്ഥിയായ പ്രഭാസ് എന്ന മോനു ആണ് കൊല്ലപ്പെട്ടതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അഭിഷേക് ആനന്ദ് അറിയിച്ചു. നാലു സുഹൃത്തുക്കള്‍ക്കൊപ്പം ഉജ്ജയ്‌നിയിലെ ക്ഷേത്രം സന്ദര്‍ശിക്കാന്‍ പോയതായിരുന്നു പ്രഭാസ്.

Read Also: തെങ്ങുകയറുന്നവര്‍ക്ക് പെണ്ണുകിട്ടാത്തതിന്റെ കാരണം ഇത് – വിചിത്ര കണ്ടെത്തലുമായി ഇ.പി ജയരാജൻ: ട്രോൾ പൂരം

താന്യ, ചോട്ടു, ശോഭിത്, ഹൃതിക് എന്നിവരാണ് പ്രഭാസിന്റെ കൊലയ്ക്ക് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്‍ഡോറില്‍ ബി.ബി.എ ആദ്യവര്‍ഷ വിദ്യാര്‍ത്ഥിനിയാണ് 19കാരിയായ താന്യ. പഠനത്തിനൊപ്പം സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നുമുണ്ട്. മറ്റ് മൂന്നു പ്രതികള്‍ക്ക് ക്രിമിനല്‍ റെക്കോര്‍ഡുണ്ടെന്നും പൊലീസ് പറഞ്ഞു.

പ്രഭാസും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തിയാണ് ബൈക്കില്‍ സഞ്ചരിച്ച താന്യയും സംഘവും ആക്രമിച്ചത്. കാറിന്റെ പിന്‍സീറ്റിലിരുന്ന പ്രഭാസിന് കത്തിക്കുത്തില്‍ ഗുരുതരമായി പരിക്കേറ്റു. മറ്റുള്ളവര്‍ രക്ഷപ്പെട്ടു. ടിറ്റു, റാഞ്ചിറ്റ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവരുമായി താന്യക്ക് സൗഹൃദമുണ്ടായിരുന്നു. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് ഇവര്‍ തെറ്റിപ്പിരിഞ്ഞതായും പൊലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button