Latest NewsNewsIndia

തെലങ്കാനയില്‍ ബിജെപി അധികാരത്തിൽ വന്നാൽ ഒബിസി വിഭാഗത്തില്‍ നിന്ന് മുഖ്യമന്ത്രി: വാഗ്ദാനവുമായി അമിത് ഷാ

ഹൈദരാബാദ്: തെലങ്കാനയിൽ ബിജെപി അധികാരത്തില്‍ വന്നാല്‍ ഒബിസി വിഭാഗത്തില്‍ നിന്നുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്തെ ദുര്‍ബല വിഭാഗങ്ങളെ ബിആര്‍എസ് സര്‍ക്കാര്‍ വഞ്ചിക്കുകയാണ് ചെയ്തതെന്നും അമിത് ഷാ പറഞ്ഞു.

‘കഴിഞ്ഞ ഒമ്പതര കൊല്ലമായി ബിആര്‍എസ് സംസ്ഥാനത്തെ ദളിതരെയും ഗോത്രവിഭാഗങ്ങളെയും ഒബിസി വിഭാഗത്തെയും വഞ്ചിക്കുകയായിരുന്നു. പാവപ്പെട്ടവര്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും എതിരാണ് ബിആര്‍എസ്. ദളിത് കുടുംബങ്ങള്‍ക്ക് മൂന്ന് ഏക്കര്‍ ഭൂമി നല്‍കുമെന്നതടക്കം മുന്നോട്ടുവെച്ച വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കാന്‍ അവര്‍ക്കായില്ല,’ സൂര്യാപേട്ടില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ അമിത് ഷാ വ്യക്തമാക്കി.

പുലിനഖ ലോക്കറ്റ് ധരിച്ച ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറസ്റ്റില്‍

‘ബിആര്‍എസ് അധികാരത്തില്‍ വന്നാല്‍ ഒരു ദളിത് നേതാവിനെ മുഖ്യമന്ത്രിയാക്കുമെന്ന് 2014ല്‍ ബിആര്‍എസ് അധ്യക്ഷന്‍ കെ. ചന്ദ്രശേഖര്‍ റാവു പറഞ്ഞിരുന്നു. എന്നാല്‍ സൗകര്യപൂര്‍വം അദ്ദേഹം ആ വാഗ്ദാനത്തിന്റെ കാര്യം അവഗണിക്കുകയാണ് ചെയ്തത്. മകന്‍ കെടി രാമറാവുവിനെ തന്റെ പിന്‍ഗാമിയാക്കാനാണ് ഇപ്പോള്‍ ചന്ദ്രശേഖര്‍ റാവു ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തിലെത്തിച്ചാല്‍ ഒബിസി വിഭാഗത്തില്‍നിന്നുള്ള ഒരു നേതാവിനെ മുഖ്യമന്ത്രിയായി ബിജെപി തിരഞ്ഞെടുക്കും. കെസിആറിന് ഇതുപോലൊരു പ്രഖ്യാപനം നടത്താന്‍ കഴിയുമോ?,’ അമിത് ഷാ കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button