Latest NewsNewsBusiness

വില ഉയർന്നിട്ടും സ്വർണത്തിന് ആവശ്യക്കാർ ഏറെ! രണ്ടാം പാദത്തിലും കരുത്താർജ്ജിച്ച് സ്വർണവിപണി

ഇത്തവണ ദക്ഷിണേന്ത്യൻ വിപണിയിലാണ് സ്വർണത്തിന് ആവശ്യക്കാർ ഏറെ ഉണ്ടായിട്ടുള്ളത്

കുതിച്ചുയരുന്ന വിലയിലും രാജ്യത്ത് സ്വർണാഭരണങ്ങൾക്ക് ഡിമാൻഡ് ഉയരുന്നു. വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള രണ്ടാം പാദത്തിൽ രാജ്യത്തെ സ്വർണാഭരണ ഡിമാൻഡ് 7 ശതമാനമാണ് ഉയർന്നിരിക്കുന്നത്. ഇക്കാലയളവിൽ രാജ്യത്തെ മൊത്തം സ്വർണത്തിന്റെ ഡിമാൻഡ് 191.7 ടണ്ണിൽ നിന്നും 210.2 ടണ്ണായി ഉയർന്നിട്ടുണ്ട്. സ്വർണക്കട്ടി, സ്വർണ നാണയം എന്നിവയുടെ ഡിമാൻഡ് 45.4 ടണ്ണിൽ നിന്നും 20 ശതമാനം വർദ്ധനവോടെ 54.5 ടണ്ണിലെത്തി. 2015-ന് ശേഷമുള്ള ഏറ്റവും ഉയർന്ന ഡിമാൻഡ് കൂടിയാണിത്.

ഇത്തവണ ദക്ഷിണേന്ത്യൻ വിപണിയിലാണ് സ്വർണത്തിന് ആവശ്യക്കാർ ഏറെ ഉണ്ടായിട്ടുള്ളത്. വടക്കേ ഇന്ത്യയിൽ വിപണി മന്ദഗതിയിലായി. രണ്ടാം പാദത്തിൽ 18 കാരറ്റ്, 14 കാരറ്റ് സ്വർണാഭരണങ്ങളാണ് ഉപഭോക്താക്കൾ കൂടുതലായും വാങ്ങിയിരിക്കുന്നത്. അതേസമയം, ആഗോള വിപണിയിൽ സ്വർണവില വീണ്ടും റെക്കോർഡുകൾ ഭേദിക്കുകയാണെങ്കിൽ 2023 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ സ്വർണാഭരണങ്ങൾക്കുള്ള ഡിമാൻഡ് കുറയാൻ സാധ്യതയുണ്ടെന്നാണ് ഗോൾഡ് വേൾഡ് കൗൺസിലിന്റെ വിലയിരുത്തൽ.

Also Read: കേരള പൊലീസിന്റെ സാമൂഹ്യപ്രതിബദ്ധത മാതൃകാപരം: മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button