Latest NewsNewsIndia

ദളിത് യുവാവിനോട് ക്രൂരത, യുവാവിനെ മണിക്കൂറുകളോളം മര്‍ദ്ദിച്ച ശേഷം ദേഹത്ത് മൂത്രമൊഴിച്ചു

ഹൈദരാബാദ്: ദളിത് യുവാവിനെ മണിക്കൂറുകളോളം മര്‍ദ്ദിച്ച ശേഷം ദേഹത്ത് മൂത്രമൊഴിച്ചു. സംഭവത്തില്‍ സുഹൃത്ത് അടക്കം ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശിലെ എന്‍ടിആര്‍ ജില്ലയിലാണ് സംഭവം. കഞ്ചികച്ചേരല ഗ്രാമവാസി ശ്യാം കുമാറിനാണ് മര്‍ദ്ദനമേറ്റത്. സുഹൃത്തായ ഹരീഷ് റെഡ്ഡിയും മറ്റ് അഞ്ച് പേരുമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ശ്യാമിനെ ശിവസായി ക്ഷേത്ര പ്രദേശത്തേക്ക് വിളിച്ചുവരുത്തിയ ശേഷം ബലമായി കാറില്‍ കയറ്റി ഗുണ്ടൂരിലേക്ക് കൊണ്ടുപോയി നാല് മണിക്കൂറോളം തടഞ്ഞുവെച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Read Also: സഹപ്രവർത്തകർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ തൊഴിലാളി മുങ്ങി മരിച്ചു

മര്‍ദ്ദനത്തില്‍ യുവാവിന്റെ താടിയെല്ല് തകര്‍ന്നു. അവശനായ യുവാവ് വെള്ളം ആവശ്യപ്പെട്ടപ്പോള്‍ പ്രതികള്‍ മൂത്രമൊഴിച്ചതായും വിജയവാഡ സിറ്റി പൊലീസ് കമ്മീഷണര്‍ കാന്തി റാണ ടാറ്റ അറിയിച്ചു. സംഭവത്തിന് പിന്നാലെ തെലുങ്കുദേശം പാര്‍ട്ടിയുടെ (ടിഡിപി) പട്ടികജാതി (എസ്സി) സെല്‍ പ്രതിഷേധവുമായി രംഗത്തെത്തി. ടിഡിപി എസ്.സി സെല്‍ പ്രസിഡന്റ് എം.എം.എസ് രാജുവിന്റെ നേതൃത്വത്തില്‍ കഞ്ചികച്ചാര്‍ളയ്ക്ക് സമീപം ഹൈവേ ഉപരോധിക്കുകയും പ്രതിഷേധ ധര്‍ണ നടത്തുകയും ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button