KollamKeralaNattuvarthaLatest NewsNews

ചന്ദനമര മോഷണക്കേസ്: പ്രതികള്‍ അറസ്റ്റിൽ

കാസർഗോഡ് സ്വദേശിയും ഒരു സ്ത്രീയും ഉൾപ്പെട്ട സംഘമാണ് കൊട്ടിയത്ത് പിടിയിലായത്

കൊട്ടിയം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്ന നിരവധി ചന്ദനമര മോഷണ കേസുകളിലെ പ്രതികള്‍ പൊലീസ് പിടിയിൽ. കാസർഗോഡ് സ്വദേശിയും ഒരു സ്ത്രീയും ഉൾപ്പെട്ട സംഘമാണ് കൊട്ടിയത്ത് പിടിയിലായത്. കാസർഗോഡ് ചെങ്ങള കുന്നില്‍ ഹൗസില്‍ അബ്ദുൽ കരീം(49), കാസർഗോഡ് കുണ്ടുകുഴി ചെടിക്കുണ്ട് ഹൗസില്‍ ഷാഫി(32), കൊല്ലം കണ്ണനല്ലൂര്‍ പള്ളിവടക്കതില്‍ അല്‍ബാന്‍ ഖാന്‍(39), അഞ്ചാലുംമൂട് കാഞ്ഞാവെളി തിനവിള താഴതില്‍ അബ്ദുൽ മജീദ്(43) എന്നിവര്‍ക്കൊപ്പം ബംഗളൂരു സ്വദേശിനി നേത്രാവതി(43) എന്നിവരാണ് പിടിയിലായത്. കൊട്ടിയം പൊലീസാണ് പിടികൂടിയത്.

ജില്ലയില്‍ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളിലായി രജിസ്റ്റര്‍ ചെയ്ത ചന്ദനമര മോഷണകേസുകളുമായി ബന്ധപ്പെട്ട് കൊല്ലം സിറ്റി ജില്ല പൊലീസ് മോധാവി വിവേക് കുമാറിന്‍റെ നിർദേശപ്രകാരം ഡാന്‍സാഫ് ടീം അംഗങ്ങളും കൊട്ടിയം പൊലീസും ചേര്‍ന്ന് നടത്തിയ രഹസ്യനീക്കത്തിലാണ് ഇവര്‍ പിടിയിലായത്.

Read Also : ചൈനയില്‍ പുതിയ രോഗം; പനി ബാധിച്ച് മരിച്ച മലയാളി വിദ്യാർത്ഥിനി രോഹിണിയുടെ അവസാന സന്ദേശം പുറത്ത്

കൊട്ടിയത്തെ സ്വകാര്യ ലോഡ്ജില്‍ രണ്ട് മുറികളിലായി താമസിച്ചുവരുകയായിരുന്നു സംഘം. ഇവരില്‍ നിന്ന് മരം മുറിക്കാനുള്ള അറക്കവാളുകളും പണവും പൊലീസ് പിടിച്ചെടുത്തു.

കൊട്ടിയം ഇന്‍സ്പെക്ടര്‍ വിനോദിന്‍റെ നേതൃത്വത്തില്‍ എസ്.ഐ നിതിന്‍ നളന്‍, എ.എസ്.ഐ ഫിറോസ്, സി.പി.ഒമാരായ പ്രവീണ്‍ചന്ദ്, സന്തോഷ് ലാല്‍, ബിന്ദു, രമ്യ എന്നിവരും ഡാന്‍സാഫ് ടീമംഗങ്ങളായ എ.എസ്.ഐ ബൈജു ജെറോം, എസ്.സി.പി.ഒമാരായ സജു, സീനു, മനു എന്നിവരും അടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button