Latest NewsNewsIndia

സച്ചിൻ ടെണ്ടുൽക്കറുടെ ഡീപ് ഫേക്ക് വീഡിയോ: പരസ്യചിത്രം നിർമ്മിച്ച ഗെയിംമിങ് കമ്പനിക്കെതിരെ കേസ്

ന്യൂഡൽഹി: ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറുടെ ഡീപ് ഫേക്ക് വീഡിയോയുമായി ബന്ധപ്പെട്ട് പരസ്യചിത്രം നിർമ്മിച്ച കമ്പനിക്കെതിരെ കേസ്. മുംബൈ പോലീസ് സൈബർ സെല്ലാണ് കേസെടുത്തത്. വീഡിയോ പുറത്തുവിട്ട ഫേസ്ബുക്ക് പേജും അന്വേഷണ പരിധിയിലുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സച്ചിൻ തന്റേതെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോക്കെതിരെ രംഗത്തെത്തിയത്. മറ്റൊരു വ്യക്തിയുടെ ശബ്ദത്തിന്റെ പശ്ചാത്തലത്തിൽ സച്ചിനെ കാണിക്കുന്ന വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സച്ചിൻ ടെണ്ടുൽക്കറേയും മകളെയും ചേർത്താണ് വീഡിയോ പുറത്തിറങ്ങിയത്. പണം സമ്പാദിക്കാൻ സഹായിക്കുന്ന ഒരു ഗെയിം സച്ചിന്റെ മകൾ കളിക്കാറുണ്ടെന്ന് വീഡിയോയിൽ പരാമർശിക്കുന്നു.

Read Also: ‘നേരത്തെ ഓഫീസിൽ വരും, വൈകിയെ പോകൂ’: ഉടമ അറിയാതെ കമ്പനിയിൽ നിന്നും അമ്മയും മകളും തട്ടിയത് ഒന്നരക്കോടിയോളം രൂപ

വീഡിയോ വൈറലായതിനെ തുടർന്ന് തന്റെ സാമൂഹ്യ മാധ്യമത്തിലൂടെ സച്ചിൻ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. സാങ്കേതികവിദ്യയുടെ വ്യാപകമായ ദുരുപയോഗം കണ്ട് താൻ അസ്വസ്ഥനാണെന്ന് സച്ചിൻ പറഞ്ഞു. തെറ്റായ വിവരങ്ങളുടെയും വ്യാജപ്രചാരണങ്ങളുടെയും വ്യാപനം തടയാൻ സഹായം അഭ്യർത്ഥിച്ച താരം ജനങ്ങളോട് കൂടുതൽ ജാഗ്രതയോടെയിരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

സംഭവത്തിന് പിന്നാലെ വിഷയത്തിൽ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. ഡീപ് ഫേക്ക് വീഡിയോകളും തെറ്റായ വിവരങ്ങളും ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും വിശ്വാസത്തിനും ഭീഷണിയാണെന്നും ഇതുമായി ബന്ധപ്പെട്ട പുതിയ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. സാമൂഹ്യ മാധ്യമങ്ങൾ ഐടി നിയമങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

Read Also: ഒരു വിശ്വാസത്തിനും എതിരല്ല, ബാബറി മസ്ജിദ് പൊളിച്ച് ക്ഷേത്രം നിര്‍മ്മിച്ചതിനെയാണ് എതിര്‍ക്കുന്നത് : ഉദയനിധി സ്റ്റാലിന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button