KeralaLatest NewsNews

വേനൽച്ചൂടിൽ വെന്തുരുകി കേരളം, ഏപ്രിൽ മാസം താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരാൻ സാധ്യത

കോട്ടയം, ആലപ്പുഴ, തൃശ്ശൂർ, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഇന്ന് ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ട്

വേനൽച്ചൂട് അതികഠിനമായി മാറിയതോടെ വെന്തുരുകി കേരളം. ഓരോ ദിവസവും സംസ്ഥാനത്തെ താപനില ഉയർന്ന നിലയിലാണ്. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ ഏപ്രിൽ മാസം 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്തിയേക്കുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ നിരീക്ഷണം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തുന്നത് പാലക്കാടും പുനലൂരുമാണ്. സമീപ വർഷങ്ങളിലായി മുഴുവൻ ജില്ലകളിലും സാധാരണ താപനിലയെക്കാൾ ചൂട് വർദ്ധിക്കാൻ തുടങ്ങിയിട്ടുണ്ട്.

കോട്ടയം, ആലപ്പുഴ, തൃശ്ശൂർ, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഇന്ന് ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ട്. മാർച്ച് മാസം തുടങ്ങിയത് മുതൽ പുനലൂരിൽ 37 ഡിഗ്രി സെൽഷ്യസ് മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില രേഖപ്പെടുത്തിയത്. സാധാരണയായി മാർച്ച് മാസം അനുഭവപ്പെടുന്ന പരമാവധി താപനില 37 ഡിഗ്രി സെൽഷ്യസ് വരെയാണ്. ഇതിനെ കടത്തിവെട്ടിയാണ് ഇപ്പോൾ താപനില ഉയർന്ന ഉയർന്നിരിക്കുന്നത്.

Also Read: തൂത്തുക്കുടിയിൽ കനിമൊഴിക്കെതിരെ ബിജെപിക്കായി രാധിക ശരത് കുമാറെന്ന് സൂചനകൾ

ഇന്നലെ വരെ സംസ്ഥാനത്ത് 1.4 മില്ലി ലിറ്റർ മഴയാണ് ലഭിച്ചിട്ടുള്ളത്. ശരാശരി 18.1 മില്ലി ലിറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്താണിത്. കണ്ണൂർ, കാസർഗോഡ്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ ഇതുവരെ വേനൽ മഴ എത്തിയിട്ടില്ല. നേരിയ മഴ ലഭിച്ചത് എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിൽ മാത്രമാണ്. മാർച്ച് അവസാന വാരവും ഏപ്രിൽ രണ്ടാം വാരവും മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ പ്രവചനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button