കോഴിക്കോട്: വിനോദിന്റെ മരണത്തിന്റെ ഞെട്ടൽ മാറുന്നതിനു മുന്നേ സംസ്ഥാനത്ത് ടിടിആറിന് നേരെ വീണ്ടും ആക്രമണം. ജനശതാബ്ദി എക്സ്പ്രസിലെ ടിടിഇക്കുനേരെ ഭിക്ഷക്കാരന്‍റെ ആക്രമണം. ടിടിഇ ജയ്സന് മുഖത്തടിയേറ്റതോടെ കണ്ണിനാണ് പരിക്ക് പറ്റിയത്. അക്രമി ഓടി രക്ഷപ്പെട്ടു.
ഭിക്ഷക്കാരന്‍ കയറുന്നത് തടഞ്ഞപ്പോഴാണ് ആക്രമിച്ചതെന്ന് ടിടിഇ മാധ്യമങ്ങളോട് പറഞ്ഞു. ട്രെയിനിലെ കേറ്ററിങ് തൊഴിലാളികളെ തള്ളിയിട്ട് അക്രമി രക്ഷപെട്ടെന്ന് ദൃക്സാക്ഷിയും പറഞ്ഞു.
ആദ്യം ഇയാൾ യാത്രക്കാരും കച്ചവടക്കാരുമായി പ്രശ്നം ഉണ്ടാക്കി. ഇയാളുടെ പക്കല്‍ ടിക്കറ്റും ഉണ്ടായിരുന്നില്ല. ട്രെയിനില്‍ നിന്ന് ഇറങ്ങിപോകാൻ ആവശ്യപ്പെട്ടപ്പോഴാണ് ഇയാള്‍ ടിടിഇയുടെ മുഖത്ത് മാന്തിയത്. പിന്നാലെ നീങ്ങി തുടങ്ങിയ ട്രെയിനിൽ നിന്നും ഇയാള്‍ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു
ആദ്യം തന്നെ അടിക്കാൻ ശ്രമിച്ചപ്പോള്‍ ഒഴിഞ്ഞ് മാറിയെന്നും പിന്നീട് മുഖത്ത് മാന്തുകയായിരുന്നുവെന്നും ജെയ്സൺ തോമസ് പറയുന്നു. ഗാർഡ് റൂമിൽ പോയി ഫസ്റ്റ് എയ്ഡ് എടുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടിക്കറ്റ് ചോദിച്ചതിന് ടിടിഇ വിനോദിനെ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്ന ദാരുണ സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് മാറുന്നതിന് മുമ്പാണ് വീണ്ടും ടിടിഇക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്.
Post Your Comments