Latest NewsIndia

തെലങ്കാനയിൽ 2016 മുതൽ നിർമ്മാണത്തിലിരുന്ന കൂറ്റൻ പാലം തകർന്ന് വീണു: തകർന്നത് ശക്തമായ കാറ്റടിച്ചപ്പോൾ

ഹൈദരാബാദ്: തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിൽ ശക്തമായ കാറ്റടിച്ചതിനെ തുടർന്ന് എട്ട് വർഷങ്ങൾക്ക് മുൻപ് നിർമാണം ആരംഭിച്ച കൂറ്റൻ പാലത്തിന്റെ ഭാഗം തകർന്ന് വീണു. രാത്രി 9.45ഓടെ ശക്തമായ കാറ്റുണ്ടാവുകയും 100 അടി അകലത്തിലുള്ള രണ്ട് തൂണുകൾക്കിടയിലുള്ള രണ്ട് കോൺക്രീറ്റ് ഗർഡറുകൾ തകർന്നു വീഴുകയുമായിരുന്നു.

പാലത്തിന് കീഴെ വിവാഹബാസ് കടന്നുപോയി നിമിഷങ്ങൾക്കകം ആണ് സംഭവം. അതിനാൽ തലനാരിഴക്കാണ് വലിയ ദുരന്തം ഒഴിവായത്. 2016ൽ അന്നത്തെ തെലങ്കാന നിയമസഭാ സ്പീക്കർ എസ് മധുസൂദന ചാരിയും പ്രാദേശിക എംഎൽഎയായ പുട്ട മധുവും ചേർന്നാണ് മനയർ നദിക്ക് കുറുകെയുള്ള ഒരു കിലോമീറ്റർ പാല നിർമാണം ഉദ്ഘാടനം ചെയ്തത്. ഏകദേശം 49 കോടി രൂപയാണ് പാല നിർമാണത്തിനായി അനുവദിച്ചിരുന്നത്.

ഒരു വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു അവകാശ വാദം. മാന്തനി, പാറക്കൽ, ജമ്മികുണ്ട എന്നീ മൂന്ന് പട്ടണങ്ങൾ തമ്മിലുള്ള ദൂരം ഏകദേശം 50 കിലോമീറ്റർ കുറയ്ക്കാനാണ് പാലം നിർമിക്കുന്നത്. ഗാർമില്ലാപ്പല്ലുവിനെ പെദ്ദപ്പള്ളിയിലെ ഒഡെഡുവുമായി ബന്ധിപ്പിക്കുന്നതായിരുന്നു പാലം. എന്നാൽ, ഫണ്ട് മുടങ്ങിയതോടെ കരാറുകാരൻ ഒന്നോ പണി നിർത്തിയതായി നാട്ടുകാർ പറഞ്ഞു.

ഇതേ കരാറുകാരനാണ് വെമുലവാഡയിൽ 2021ൽ കനത്ത മഴയിൽ ഒലിച്ചുപോയ പാലം നിർമിച്ചതെന്നും നാട്ടുകാർ ആരോപിച്ചു. പദ്ധതിയുടെ ചെലവ് വർധിപ്പിക്കുകയും കഴിഞ്ഞ വർഷം 60 ശതമാനം പണി പോലും പൂർത്തിയാകാതെ എസ്റ്റിമേറ്റ് തുകയിൽ 11 കോടി രൂപ കൂടി വർധിപ്പിച്ചെന്നും പ്രദേശവാസിയായ സന്ദീപ് റാവു പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button