Latest NewsNewsBusiness

റിസർവ് ബാങ്കിന്റെ ധന നയ അവലോകന യോഗ തീരുമാനം ഇന്ന് പ്രഖ്യാപിക്കും, പലിശ നിരക്കിൽ മാറ്റം വരുത്തിയേക്കില്ല

കഴിഞ്ഞ നാല് അവലോകന യോഗങ്ങളിലും റിസർവ് ബാങ്ക് പലിശ നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല

റിസർവ് ബാങ്കിന്റെ നേതൃത്വത്തിൽ ചേർന്ന ധന നയ അവലോകന യോഗത്തിന്റെ തീരുമാനങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്. രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രണ വിധേയമായതിനാൽ പലിശ നിരക്കിൽ മാറ്റം വരുത്താൻ സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. നിലവിൽ, പലിശ നിരക്ക് കുറയ്ക്കുകയാണെങ്കിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന്റെ വേളയിൽ ഭക്ഷ്യവില ഉയരാൻ സാധ്യതയുണ്ട്. അതിനാൽ, തിരക്കിട്ട് ഫലിശ നിരക്ക് കുറയ്ക്കുന്ന നടപടിയോട് കേന്ദ്ര ധനമന്ത്രാലയവും പ്രതികൂല നിലപാടാണ് അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ പലിശ നിരക്ക് നിലവിലുള്ള രീതിയിൽ തുടരാനാണ് സാധ്യത.

കഴിഞ്ഞ നാല് അവലോകന യോഗങ്ങളിലും റിസർവ് ബാങ്ക് പലിശ നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല. നിലവിൽ, റിസർവ് ബാങ്കിൽ നിന്നും വാണിജ്യ ബാങ്കുകൾ വാങ്ങുന്ന വായ്പയുടെ പലിശ നിരക്കായ റിപ്പോ നിരക്ക് 6.5 ശതമാനമാണ്. ഇന്ന് പ്രഖ്യാപിക്കുന്ന റിപ്പോർട്ടിലും പലിശ നിരക്ക് 6.5 ശതമാനമായി തുടരാൻ തന്നെയാണ് സാധ്യത. പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി 2022 മെയ് മാസം മുതലാണ് റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്താൻ തുടങ്ങിയത്. ആറ് തവണ നടന്ന അവലോകന യോഗങ്ങളിൽ റിപ്പോ നിരക്ക് 2.5 ശതമാനം വരെയാണ് ആർബിഐ വർദ്ധിപ്പിച്ചിരിക്കുന്നത്. ഇന്ന് പ്രഖ്യാപിക്കുന്ന റിപ്പോർട്ടിൽ ഡിജിറ്റൽ വായ്പകളുമായി ബന്ധപ്പെട്ട കർശന മാനദണ്ഡങ്ങൾ ആർബിഐ സ്വീകരിക്കുന്നതാണ്.

Also Read: ഡീപ് ഫേക്ക് വീഡിയോയിൽ കുരുങ്ങി രത്തൻ ടാറ്റയും: ആ ഉപദേശങ്ങൾ എന്റേതല്ലെന്ന് അറിയിച്ച് ടാറ്റ

shortlink

Related Articles

Post Your Comments

Related Articles


Back to top button