KeralaLatest NewsNews

വി.സിയുടെ വാദങ്ങളെ തള്ളി പൊലീസ് റിപ്പോര്‍ട്ട്: സിദ്ധാര്‍ത്ഥന്‍ മരിച്ച ദിവസം വി.സി ക്യാംപസിലുണ്ടായിരുന്നു

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വി.സിയുടെ ഭാഗത്ത് വീഴ്ച്ചയുണ്ടായതായി പൊലീസ് റിപ്പോര്‍ട്ട്. സിദ്ധാര്‍ത്ഥ് മരിച്ച ദിവസം ഉച്ച മുതല്‍ വി.സി ഡോ. എം ആര്‍ ശശീന്ദ്രനാഥ് ക്യാംപസില്‍ ഉണ്ടായിരുന്നു. മരണവിവരം അറിഞ്ഞിട്ടും അന്വേഷിക്കാന്‍ വി.സി തയ്യാറായില്ല. മാനേജ്‌മെന്റ് കൗണ്‍സില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിമുഖങ്ങള്‍ നടത്തുകയായിരുന്നു ശശീന്ദ്രനാഥ്. അഭിമുഖം കഴിഞ്ഞ് 21നാണ് വി.സി ക്യാംപസില്‍ നിന്ന് പോയത്.

Read Also: രാജ്യത്ത് പ്രചാരണം ചൂട് പിടിക്കുന്നു, ചര്‍ച്ചയായി പ്രധാനമന്ത്രി മോദിയുടെ ഗ്യാരന്റി

അതേസമയം, സിദ്ധാര്‍ത്ഥന്റെ മൃതദേഹം പൊലീസ് എത്തുന്നതിനു മുന്‍പുതന്നെ അഴിച്ചതായും റിപ്പോര്‍ട്ടുണ്ട്. പ്രതികള്‍ തന്നെയാണ് ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം അഴിച്ചത്. മര്‍ദ്ദന വിവരം വീട്ടില്‍ അറിയിക്കാതിരിക്കാന്‍ സിദ്ധാര്‍ഥന്റെ ഫോണ്‍ പ്രതികള്‍ പിടിച്ചുവെച്ചതായും തിരികെ നല്‍കിയത് 18ന് രാവിലെയാണെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഹോസ്റ്റലില്‍ നടന്ന പീഡനം തന്നെ അറിയിച്ചില്ലെന്ന് മുന്‍ വി.സി പറഞ്ഞു. മരണവിവരം മാത്രമാണ് അറിയിച്ചത്. മര്‍ദ്ദന വിവരം അദ്ധ്യാപകര്‍ മറച്ചുവച്ചു. ആത്മഹത്യ നടന്ന വിവരം മാത്രമാണ് അറിയിച്ചത്. 18ന് ക്യാംപസില്‍ എത്തിയത് ഒഴിവാക്കാന്‍ കഴിയാത്ത അഭിമുഖമുണ്ടായിരുന്നതിനാലാണ്. മൃതദേഹം കൊണ്ടുവന്നപ്പോള്‍ അഭിമുഖം നിര്‍ത്തിവച്ചുവെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button